കൊറോണ വ്യാപനം; ഒമാനിൽ ഇന്നു മുതൽ രാത്രിയാത്ര വിലക്ക്

  • 28/03/2021

മസ്കത്ത്: കൊറോണ വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി സുപ്രീം കമ്മിറ്റി നിർദേശ പ്രകാരമുള്ള രാത്രിയാത്ര വിലക്ക് ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഏപ്രിൽ എട്ടു വരെയാണ് ഭാഗിക കർഫ്യൂ പ്രാബല്യത്തിൽ ഉണ്ടാവുക. രാത്രി എട്ടുമുതൽ പുലർച്ച അഞ്ചുവരെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടുന്നതിന് ഒപ്പം വാഹന സഞ്ചാരത്തിനും ആളുകൾ പുറത്തിറങ്ങുന്നതിനും വിലക്കുണ്ടായിരിക്കും.

അവശ്യ സേവനങ്ങൾക്ക് മാത്രമാണ് ഇളവുണ്ടാവുക. വിമാനത്താവളങ്ങളിലേക്കുള്ള യാത്രക്കാർക്ക് ടിക്കറ്റ് അടക്കം രേഖകൾ കാണിച്ചാൽ യാത്രാനുമതിയുണ്ടാകും. രാത്രിയാത്ര വിലക്ക് കണക്കിലെടുത്ത് മുവാസലാത്ത് ബസ് സർവിസുകളുടെ സമയക്രമം പുനഃക്രമീകരിച്ചിട്ടുണ്ട്. സിറ്റി സർവിസുകൾ വൈകീട്ട് ആറു വരെയാണ് ഉണ്ടാവുക. ഇൻറർസിറ്റി സർവിസുകളും വൈകീട്ട് ആറിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയുന്ന രീതിയിൽ ക്രമീകരിച്ചിട്ടുണ്ട്.

ഇളവുള്ള വിഭാഗങ്ങൾ

1. ആരോഗ്യ പ്രവർത്തകർക്കുള്ള യാത്രാ സൗകര്യം 
2. വൈദ്യുതി, ജലമടക്കം അടിയന്തര സേവനങ്ങൾ 
3. സ്വകാര്യ ആശുപത്രികൾ 
4. രാത്രി പ്രവർത്തിക്കുന്ന ഫാർമസികൾ 
5. വിമാനത്താവളങ്ങളും തുറമുഖങ്ങളും 
6. ത്രീടൺ മുതൽ മുകളിലേക്കുള്ള ട്രക്കുകൾ 
7. വെള്ളം-മലിനജല ടാങ്കറുകൾ 
8. ഫാക്ടറികൾക്ക് പ്രവർത്തിക്കാം. പക്ഷെ ജീവനക്കാർ രാത്രി എട്ടിനും പുലർച്ചെ അഞ്ചിനുമിടയിൽ പുറത്തിറങ്ങരുത് 
9. ഫാക്ടറികളിലെയും സ്റ്റോറുകളിലെയും കയറ്റിറക്കൽ. ജീവനക്കാർ സ്ഥാപനങ്ങളുടെ ഉള്ളിൽ തന്നെയായിരിക്കണം 
10. പ്രവർത്തനാനുമതിയുള്ള ഇന്ധന സ്റ്റേഷനുകൾ 
11. ഓയിൽ ഫീൽഡുകൾ 
12. പത്ര-മാധ്യമങ്ങളിലെ തൊഴിലാളികൾ. ഇവർക്ക് ഇൻഫർമേഷൻ മന്ത്രാലയത്തിന്റെ പെർമിറ്റ് ഉണ്ടാകണം.

Related News