ഒമ്പത് മാസത്തിനിടെ കുവൈത്തിൽ വാങ്ങിക്കൂട്ടിയത് 10.8 ടൺ ആഭരണങ്ങൾ

  • 02/11/2022

കുവൈത്ത് സിറ്റി: ഈ വർഷത്തിന്റെ ആദ്യ ഒമ്പത് മാസങ്ങളിൽ കുവൈത്തിൽ ആഭരണങ്ങളുടെ ആവശ്യം വർധിച്ചതായി വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകൾ. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 10 ടണ്ണുമായി താരമത്യം ചെയ്യുമ്പോൾ ഈ വർഷം 10.8 ടണ്ണായാണ് വർധന രേഖപ്പെടുത്തിയിട്ടുള്ളത്. വാർഷികാടിസ്ഥാനത്തിൽ എട്ട് ശതമാനത്തിന്റെ വർധനയുമുണ്ട്. സെപ്തംബർ 30 വരെയുള്ള ആദ്യ ഒമ്പത് മാസത്തിനുള്ളിൽ രാജ്യത്തെ നാണയങ്ങൾക്കുള്ള മൊത്തം ഡിമാൻഡ് 22.22 ശതമാനം വർധിച്ച് 3.3 ടണ്ണിലെത്തി.

മുൻവർഷത്തെ ഇതേ കാലയളവിലെ 2.7 ടണ്ണുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ കുതിപ്പ്. ഈ വർഷം മൂന്നാം പാദത്തിൽ കുവൈത്തിലെ ആഭരണങ്ങളുടെ ആവശ്യം പ്രതിവർഷം 37 ശതമാനം വർധിച്ച് 4 ടണ്ണായി. മുൻ വർഷം ഇതേ കാലയളവിലെ 2.9 ടണ്ണുമായി താരതമ്യം ചെയ്യുമ്പോൾ, ആഭരണങ്ങളുടെ ആവശ്യം ത്രൈമാസ അടിസ്ഥാനത്തിൽ 5.26 ശതമാനമാണ് വർധിച്ചിട്ടുള്ളത്. 2022 രണ്ടാം പാദത്തിൽ ഇത് 3.8 ടൺ ആയിരുന്നു. അതേസമയം, കുവൈത്തിലെ സ്വർണത്തിന്റെ ആവശ്യകത ഈ വർഷം ആദ്യ ഒമ്പത് മാസങ്ങളിൽ 11.81 ശതമാനം വർധിച്ച് 14.2 ടണ്ണിലെത്തി. മുൻ വർഷം ഇതേ കാലയളവിൽ 12.7 ടൺ മാത്രമായിരുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News