ബ്രിട്ടന്റെ ആസ്ട്രാസെനക വാക്സിൻ സൗദി അറേബ്യയിൽ ഉപയോഗിക്കാൻ അനുമതി

  • 20/02/2021

ജിദ്ദ: കോവിഡ് പ്രതിരോധത്തിനുള്ള ബ്രിട്ടന്റെ ആസ്ട്രാസെനക വാക്സിൻ സൗദി അറേബ്യയിൽ ഉപയോഗിക്കാൻ അനുമതി. ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയാണ് അനുമതി നൽകിയത്. ഓക്സ്ഫഡ് യൂനിവേഴ്സിറ്റിയുടെ സഹകരണത്തോടെയാണ് വാക്സിൻ വികസിപ്പിച്ചെടുത്തത്. അംഗീകാരത്തിന്റെ അടിസ്ഥാനത്തിൽ സൗദിയിലെ ആരോഗ്യ അധികാരികൾ ആസ്ട്രസെനക വാക്സിൻ അതിന്റെ മാനദണ്ഡങ്ങൾക്കും ആവശ്യകതകൾക്കും അനുസൃതമായി ഉപയോഗിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കും. ഉപയോഗിക്കും മുമ്പ് രാജ്യത്തേക്ക് വരുന്ന ഓരോ ഷിപ്പിങ് സാമ്പ്ളുകളും അതോറിറ്റി പരിശോധിക്കും. 

വാക്സിനുകളുടെ ഉപയോഗം അംഗീകരിക്കുന്നതിന് ശാസ്ത്രീയ സംവിധാനമനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് അതോറിറ്റി വൃത്തങ്ങൾ അറിയിച്ചു. ക്ലിനിക്കൽ പരീക്ഷണത്തിലൂടെയും പഠനങ്ങളിലൂടെയും വാക്സിനുകളുടെ സുരക്ഷ, ഫലപ്രാപ്തി, ഗുണനിലവാരം, ഉൽപാദനത്തിന്റെ ഗുണനിലവാരവും ഉൽപന്ന സ്ഥിരതയും കാണിക്കുന്ന ശാസ്ത്രീയ ഡേറ്റ എന്നിവ പഠനവിധേയമാക്കുന്നുണ്ട്. ഉൽപാദനഘട്ടങ്ങൾ പരിശോധിക്കുന്നതോടൊപ്പം ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിലെ അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസരിച്ച ജി.എം.പി തത്ത്വങ്ങൾ പ്രയോഗിക്കുന്നതിലെ കമ്പനിയുടെ പ്രതിബദ്ധതയും ഉറപ്പുവരുത്തുന്നുണ്ട്.  

പ്രാദേശിക, അന്തർദേശീയ തലങ്ങളിലെ പ്രത്യേക വിദഗ്ധരുമായും അവരുടെ അഭിപ്രായങ്ങൾ സ്വീകരിക്കുന്നതിന് നിരവധി മീറ്റിങ്ങുകൾ നടത്തുകയും ചെയ്യുന്നുണ്ട്. അതോറിറ്റിയും ക്ലിനിക്കൽ പഠന ശാസ്ത്ര ഉപദേശക സംഘവും സമർപ്പിച്ച അന്വേഷണങ്ങൾക്ക് ഉത്തരം നൽകാൻ നിർമാതാവും അതിന്റെ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്താറുണ്ടെന്നും അതോറിറ്റി പറഞ്ഞു. കോവിഡ് വാക്സിനുകൾ രജിസ്റ്റർ ചെയ്യുന്നതിന് അതോറിറ്റി പ്രത്യേക പാത വികസിപ്പിച്ചെടുത്തിട്ടുണ്ട്. പൂർത്തിയായ ഫയലുകൾ സമർപ്പിക്കുകയും അവ അവലോകനം ചെയ്യുകയും ചെയ്യുക എന്ന തത്ത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ചില വാക്സിനുകൾ ഇപ്പോഴും ക്ലിനിക്കൽ പഠനത്തിന്റെ ഘട്ടത്തിലാണ്. അവയുടെ ഡേറ്റ പൂർത്തിയായിട്ടില്ല. അതോറിറ്റിയുടെ സംവിധാനം വാക്സിനുകൾ രാജ്യത്ത് പ്രവേശിക്കുന്നതിനുള്ള പ്രക്രിയ വേഗത്തിലാക്കുന്നു. ഏതെങ്കിലും വാക്സിന് അംഗീകാരം നൽകിയാൽ അത് സമയബന്ധിതമായി പ്രഖ്യാപിക്കുമെന്നും അതോറിറ്റി പറഞ്ഞു.

Related News