ദുർമന്ത്രവാദം:ആന്ധ്രപ്രദേശിൽ രണ്ട് പെണ്‍മക്കളെ മാതാപിതാക്കള്‍ തലക്കടിച്ച്‌ കൊന്നു

  • 25/01/2021




ഹൈദരാബാദ് : ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ രണ്ട് പെണ്‍മക്കളെ മാതാപിതാക്കള്‍ തലക്കടിച്ച്‌ കൊന്നു. 22ഉം 27ഉം വയസ്സുള്ള പെണ്‍മക്കളെയാണ് കൊന്നത്. മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അടുത്ത സൂര്യോദയത്തില് മക്കള് പുനര്ജനിക്കുമെന്നും കലിയുഗം അവസാനിക്കുകയും സത്യുഗം ആരംഭിക്കുമെന്നും മന്ത്രവാദി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് മാതാപിതാക്കള് പൊലീസിനോട് പറഞ്ഞതായി "ഇന്ത്യ ടുഡേ' റിപ്പോര്ട്ട് ചെയ്യുന്നു.

ഞായറാഴ്ച രാത്രിയില് അസ്വാഭാവികമായ ശബ്ദങ്ങള് വീട്ടില് നിന്നും വന്നതിനെത്തുടര്ന്നാണ് അയല്വാസികള് പൊലീസിനെ വിവരമറിയിക്കുന്നത്. മരിച്ച ഇളയ പെണ്കുട്ടി മുംബൈയില് എ ആര് റഹ്മാന് മ്യൂസിക് സ്കൂളില് പഠിക്കുകയായിരുന്നു.

Related News