അനുശോചനം: പ്രാർത്ഥനകൾ ബാക്കിയാക്കികൊണ്ട് സഗീർ തൃക്കരിപ്പൂർ യാത്രയായി.

  • 07/03/2021

കുവൈത്ത്‌: പ്രാർത്ഥനകൾ ബാക്കിയാക്കികൊണ്ട് സഗീർ തൃക്കരിപ്പൂർ യാത്രയായി. 

കുവൈത്തിലെ  സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകനും കെ.കെ.എം.എ രക്ഷാധികാരിയുമായിരുന്ന സഗീർ തൃക്കരിപ്പൂർ  ജാബിർ ഹോസ്പിറ്റലിൽ വെച്ച് നിര്യാതനായി 

കഴിഞ്ഞ 22  ദിവസളായി അത്യാസന്ന നിലയിൽ വെന്റിലേറ്ററിൽ തുടരുകയായിരുന്നു. അദ്ദേഹത്തിന്റെ പത്നി ശ്രീമതി  " സൗദ "കഴിഞ്ഞ മാസം  24 നു കുവൈത്ത്‌ അദാന്‍  ആശുപത്രിയിൽവെച്ചു മരണപ്പെട്ടിരുന്നു.  പ്രിയ പത്നിയുടെ മരണവിവരം അദ്ധേഹം അറിഞ്ഞിരുന്നില്ല.  സൗദയെ കുവൈത്തിൽ തന്നെ കബറടക്കം ചെയ്തു. 14 നു ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തെ പിന്നീട് മിഷ്‌രിഫ് കോവിഡ് സെന്ററിലേക്കും, ജാബർ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

കുവൈറ്റിലെ ജീവകാരുണ്യ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവും പ്രവാസികൾക്ക് എന്നും ആശ്രയവുമായിരുന്ന ശ്രീ സഗീർ തൃക്കരിപ്പൂരിന്റെ വിയോഗം പ്രവാസലോകത്തിന് തീരാ നഷ്ടമാണെന്നും ആദ്ദേഹത്തിന് ആത്മശാന്തി നേരുന്നതോടൊപ്പം അഗാധമായ ദുഃഖവും രേഖപ്പെടുത്തുന്നു.  കോഴിക്കോട് ജില്ലാ എൻ. ആർ. ഐ.അസോസിയേഷൻ കെ.ഡി. എൻ.എ കുവൈറ്റ്.

Related News