കുവൈത്തിലെ തൊഴിൽ മേഖലയിൽ 8.2 ശതമാനത്തിന്റെ വർധന; പ്രവാസികളുടെ ശരാശരി ശമ്പളം 338 ദിനാർ

  • 02/04/2023

കുവൈത്ത് സിറ്റി: രാജ്യത്തെ ലേബർ ഫോഴ്സിൽ 8.2 ശതമാനത്തിന്റെ വർധനയുണ്ടായതായി കണക്കുകൾ. 2022 അവസാനത്തോടെ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ (സിഎസ്ബി) പുറത്തിറക്കിയ കണക്കിൽ കുവൈത്തിലെ ലേബർ ഫോഴ്സിൽ 8.2 ശതമാനത്തിന്റെ വർധനയുണ്ടാവുകയും 2.037 മില്യൺ ജീവനക്കാരിൽ എത്തുകയും ചെയ്തിട്ടുണ്ട്. ഗാർഹിക തൊഴിലാളികളെ കൂട്ടാതെയുള്ള കണക്കാണിത്. ഏകദേശം 753,000 തൊഴിലാളികളുള്ള ഗാർഹിക തൊഴിൽ മേഖല കൂടി ചേർത്താൽ ആകെ 2.79 മില്യൺ തൊഴിലാളികൾ കണക്കുകൾ എത്തും.

കുവൈത്തിലെ മൊത്തം തൊഴിൽ ശക്തിയുടെ 27 ശതമാനവും ഗാർഹിക തൊഴിലാളികളാണ്. പൊതു-സ്വകാര്യ മേഖലകളിലെ കുവൈത്തികളുടെ പ്രതിമാസ ശരാശരി വേതനം 1,493 കുവൈത്തി ദിനാർ ആണ്. കുവൈത്തികളല്ലാത്തവർക്ക് 338 കെഡി ആണ്. ഈ കണക്കിൽ ഗാർഹിക തൊഴിലാളികളെ ഉൾപ്പെടുത്തിയിട്ടില്ല. ഗാർഹിക തൊഴിൽ മേഖല കൂടി പരിഗണിക്കുകയാണെങ്കിൽ കുവൈത്ത് ഇതര വേതന നിരക്കുകളിൽ കാര്യമായ ഇടിവ് വരുത്തും. 

കൂടാതെ സ്വകാര്യ മേഖലയിലെ കുവൈത്ത് ജീവനക്കാർക്കുള്ള സർക്കാർ സഹായ വിഹിതവും ഉൾപ്പെടുത്തിയിട്ടില്ല. സിഎസ്‍ബി കണക്കുപ്രകാരം കുവൈത്തിലെ മൊത്തം പ്രവാസി തൊഴിലാളികളിൽ ഏകദേശം നാലിലൊന്ന് പേരും ഗാർഹിക തൊഴിലാളികളാണ്. കഴിഞ്ഞ വർഷത്തെ കണക്കിൽ നിന്ന് 26.9 ശതമാനത്തിന്റെ വർധനയാണ് വന്നിട്ടുള്ളത്. ഗാർഹിക തൊഴിൽ മേഖലയിൽ 347,000 പുരുഷന്മാരും 406,000 സ്ത്രീകളും ജോലി ചെയ്യുന്നുണ്ട്. രണ്ട് വിഭാഗത്തിലും ഇന്ത്യക്കാർ തന്നെയാണ് കൂടുതൽ. ആകെ ഗാർഹിക തൊഴിലാളികളിൽ 44.8 ശതമാനവും ഇന്ത്യക്കാരാണ്. 26.6 ശതമാനവുമായി ഫിലിപ്പിയൻസ് ആണ് രണ്ടാം സ്ഥാനത്ത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News