പൊതുമാപ്പ് കാലാവധി കഴിഞ്ഞാല്‍ ഇളവുണ്ടാകില്ല; റെസിഡൻസി നിയമലംഘകര്‍ക്ക് മുന്നറിയിപ്പ്

  • 25/05/2024


കുവൈത്ത് സിറ്റി: മൂന്ന് മാസത്തെ പൊതുമാപ്പ് ജൂൺ 17ന് അവസാനിക്കുന്നതോടെ റെസിഡൻസി ലംഘനക്കാർക്കെതിരെ കര്‍ശന പരിശോധന ക്യാമ്പയിൻ ആഭ്യന്തര മന്ത്രാലയ മുന്നറിയിപ്പ്. രാജ്യത്ത് അനധികൃതമായി താമസിക്കുന്ന ആയിരക്കണക്കിന് പ്രവാസികൾക്ക് മാർച്ച് 17നാണ് അധികൃതർ പൊതുമാപ്പ് അനുവദിച്ചത്. അവർക്ക് രണ്ട് ഓപ്ഷനുകളാണ് നൽകിയത്. ഒന്നുകിൽ പിഴ അടച്ച് അവരുടെ താമസം നിയമവിധേയമാക്കുക അല്ലെങ്കിൽ രാജ്യത്ത് നിന്ന് മടങ്ങാനും അനുവാദം നൽകിയിരുന്നു.

കാലഹരണപ്പെട്ട പാസ്‌പോർട്ടുകൾ ഉള്ളവർ അതത് എംബസികളിൽ നിന്ന് പുതിയ പാസ്‌പോർട്ടുകൾ നേടി കൊണ്ട് ആവശ്യമായ അനുമതി നേടി രാജ്യത്ത് നിന്ന് മടങ്ങണമെന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. പിഴയടക്കാതെ ഈ അനുമതികൾ നേടി നാടുവിടുന്ന പ്രവാസികൾക്ക് രാജ്യത്തേക്ക് കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ച് തിരിച്ച് വരാനും സാധിക്കും. നിയമലംഘകർക്ക് അവരുടെ പാസ്‌പോർട്ടുകൾ സാധുവാണെങ്കിൽ ഏതെങ്കിലും എക്സിറ്റ് വഴി പുറത്തുപോകാം. അല്ലെങ്കിൽ അവർക്ക് പിഴയടച്ച് താമസം നിയമവിധേയമാക്കാം. പൊതുമാപ്പ് കാലാവധി അവസാനിച്ചാല്‍ ഒരുതരത്തിലുള്ള ഇളവുകളും ഉണ്ടാകില്ലെന്നാണ് ആഭ്യന്തര മന്ത്രാലയ മുന്നറിയിപ്പ്.

Related News