'അൽ ഉലാ' കരാറിനുശേഷം ആദ്യമായി ഖത്തറും യു.എ.ഇയും തമ്മിൽ ഔദ്യോഗിക ചർച്ച നടത്തി

  • 24/02/2021

ദോഹ: ഖത്തർ ഉപരോധം നീക്കിയ 'അൽ ഉലാ' കരാറിനുശേഷം ആദ്യമായി ഖത്തറും യു.എ.ഇയും തമ്മിൽ ഔദ്യോഗിക ചർച്ച നടത്തി. തിങ്കളാഴ്ചയാണ് ഇരുപക്ഷത്തെയും ഔദ്യോഗിക സംഘം കുവൈത്തിൽ ആദ്യ ചർച്ച നടത്തിയത്. കരാറിനു ശേഷമുള്ള വിവിധ തലത്തിലുള്ള ബന്ധം ശക്തമാക്കൽ, ഉഭയകക്ഷിസഹകരണം അടക്കമുള്ള കാര്യങ്ങളിലെ ഭാവിപദ്ധതികൾ ആസൂത്രണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ചർച്ച നടന്നത്. ജി.സി.സി രാജ്യങ്ങൾക്കിടയിൽ ഐക്യത്തോടെയുള്ള വിവിധ പ്രവർത്തനങ്ങൾ നടത്തുന്ന കാര്യവും ചർച്ചയായിട്ടുണ്ട്.

സുരക്ഷ, സ്ഥിരത, വികസനം തുടങ്ങിയ മേഖലകളിൽ ഗൾഫ്  രാജ്യങ്ങൾക്കിടയിൽ ഒന്നിച്ചുള്ള പ്രവർത്തനങ്ങൾ രൂപപ്പെടുത്തേണ്ടതുണ്ട്. എല്ലാ രാജ്യങ്ങളിലെയും ജനങ്ങളുടെയും താൽപര്യവും  ഇതാണ്. ജി.സി.സി ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച സൗദിക്ക് ഖത്തറിന്റെയും യു.എ.ഇയുടെയും പ്രതിനിധികൾ നന്ദി  അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ആദ്യചർച്ചക്ക് സൗകര്യങ്ങൾ ഒരുക്കിയ കുവൈത്തിനും സംഘം കടപ്പാട് അറിയിച്ചു. ഗൾഫ്  ഐക്യത്തിന് കുവൈത്ത് നടത്തുന്ന നിരന്തരപരിശ്രമങ്ങൾ ഏറെ അഭിനന്ദനീയമാണ്.  

ഉപരോധം അവസാനിപ്പിച്ചതോടെ ഖത്തറും യു.എ.ഇയും തമ്മിലുള്ള വിവിധ മേഖലകളിലെ ബന്ധം പഴയരൂപത്തിലേക്ക്  നീങ്ങുകയാണ്. ഖത്തറും ജി.സി.സി രാജ്യങ്ങളും തമ്മിലുള്ള വ്യോമഗതാഗതവും പഴയ രൂപത്തിലേക്ക് വരുകയാണ്. യു.എ.ഇയിലേക്കുള്ള വിമാനങ്ങൾ ഖത്തർ എയർവേസ് നേരത്തേതന്നെ പുനരാരംഭിച്ചു കഴിഞ്ഞു. ദിവസേന രണ്ട്  വിമാനങ്ങളാണ് ദുബൈയിലേക്ക് പറക്കുന്നത്. ജനുവരി 26 മുതൽ ദുബൈയിൽനിന്ന് ദോഹയിലേക്കുള്ള സർവിസുകൾ ഫ്ലൈ ദുബൈ പുനരാരംഭിച്ചിരുന്നു. 

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് യു.എ.ഇ സമയം രാവിലെ 8.45ന് വിമാനം പുറപ്പെട്ട് ഖത്തർ സമയം രാവിലെ ഒമ്പതിന് ദോഹ ഹമദ് വിമാനത്താവളത്തിൽ എത്തും. നേരിട്ടുള്ള വിമാനത്തിന്റെ യാത്രാസമയം  ഒരുമണിക്കൂറും 15 മിനിറ്റുമാണ്. മറ്റൊരു വിമാനം ദുബൈയിൽനിന്ന് വൈകീട്ട് 7.45ന് പുറപ്പെടുകയാണ് ചെയ്യുന്നത്. ജനുവരി 18ന് എയർ അറേബ്യ ഷാർജയിൽനിന്ന് ദോഹയിലേക്കുള്ള സർവിസ് തുടങ്ങിയിരുന്നു. ഖത്തറിനെതിരായ ഉപരോധത്തിനു  ശേഷം യു.എ.ഇയിൽനിന്ന് ഖത്തറിലേക്കുള്ള നേരിട്ടുള്ള വിമാനമായിരുന്നു അത്.

യു.എ.ഇ. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി ഖത്തറിലേക്കുള്ള വ്യോമപാത ജനുവരി ഒമ്പതുമുതലാണ് തുറന്നത്. യു.എ.ഇയിൽനിന്ന് ഖത്തറിലേക്കുള്ള വിമാനസർവിസ് ആദ്യമായി പ്രഖ്യാപിച്ചത് എയർ അറേബ്യയാണ്. രാജ്യങ്ങൾ തമ്മിൽ അവശേഷിക്കുന്ന പ്രശ്നങ്ങളും തീരുകയാണ്. യു.എ.ഇയുമായി ഖത്തർ നടത്തുന്ന ആശയവിനിമയത്തിൽ ഏറെ  പുരോഗതിയുണ്ടെന്ന് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി അടുത്തിടെ പറഞ്ഞിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന അവശേഷിക്കുന്ന പ്രശ്നങ്ങൾ പരസ്പരം സംസാരിക്കുകയാണ്  ചർച്ചയിലൂടെ നടക്കുന്നത്.   

Related News