വർഷത്തിന്റെ തുടക്കത്തിൽ കുവൈത്തിൽ മത്സ്യ വിലയിൽ വൻ കുതിപ്പ്

  • 03/01/2024



കുവൈത്ത് സിറ്റി: വർഷത്തിന്റെ തുടക്കത്തിൽ മത്സ്യ വിലയിൽ വൻ കുതിപ്പ്. പ്രത്യേകിച്ച് നാടൻ മത്സ്യങ്ങൾക്കാണ് വിപണയിൽ വില വർധിച്ചിട്ടുള്ളത്. ഓഗസ്റ്റ് വരെ ചെമ്മീൻ മത്സ്യബന്ധനം താൽക്കാലികമായി നിർത്തിവയ്ക്കുന്നതിന് പുറമെ മത്സ്യത്തിന്റെ ദൗർലഭ്യവും വ്യാപാരികളും മഴയുടെ അഭാവമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. കടലിനും കരയ്ക്കും മഴ ഗുണകരമാണ്. അതിനാൽ, മഴയുടെ അഭാവം പൊതുവെ മത്സ്യത്തിന്റെ ദൗർലഭ്യത്തിന് കാരണമായി ഇത് വിലയിൽ വർധനയുണ്ടാക്കിയെന്ന് മത്സ്യ വ്യാപാരികാൾ പറയുന്നത്.

പ്രാദേശികമായി ലഭിക്കുന്ന മത്സ്യങ്ങളിൽ സുബൈദി (സിൽവർ പോംഫ്രെറ്റ്) ഉൾപ്പെടുന്നു. ഇപ്പോൾ വലിയവയ്ക്ക് കിലോഗ്രാമിന് 16 കുവൈത്തി ദിനാറും ചെറിയവയ്ക്ക് 12 ദിനാറുമാണ്. ഒരു കിലോഗ്രാം ബുലുലിന്റെ (ബുലു ബാർബ്) വില എട്ട് ദിനാറും ഷാമൻ മത്സ്യത്തിന് മൂന്ന് ദിനാറും കണവയ്ക്ക് 4.5 ദിനാറുമാണ് വില. നേരത്തെ, സബ്‌സിഡിയുള്ള ഡീസൽ തീർന്നതിനെത്തുടർന്ന് പല ബോട്ടുകളും മത്സ്യബന്ധനത്തിന് പോകുന്നത് നിർത്തിയെന്ന് കുവൈത്ത് മത്സ്യത്തൊഴിലാളി യൂണിയൻ സ്ഥിരീകരിച്ചിരുന്നു.

Related News