നാളെ മുതൽ എല്ലാ ​ഗവർണറേറ്റിലും കർശന പരിശോധന; റെസിഡൻസി നിയമലംഘകരോട് ഇനി വിട്ടുവീഴ്ചയില്ലെന്ന് ആഭ്യന്തര മന്ത്രാലയം

  • 29/06/2024


കുവൈത്ത് സിറ്റി: ജൂൺ 30ന് ശേഷം റെസിഡൻസി നിയമലംഘകർക്കെതിരെയുള്ള കർശന പരിശോധന ക്യാമ്പയിൻ ആരംഭിക്കാൻ ആഭ്യന്തര മന്ത്രാലയം. നിയമലംഘകർക്ക് രാജ്യം വിടാനോ അവരുടെ റെസിഡൻസി സ്റ്റാറ്റസ് നിയമവിധേയമാക്കാനോ ഉള്ള സമയപരിധി രണ്ടാഴ്ചത്തേക്ക് നീട്ടിയത് ജൂൺ 30 ഞായറാഴ്ചയാണ് അവസാനിക്കുന്നത്. ഇത് ശേഷം യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. നിയമലംഘകരെ പിടികൂടാനായി സുരക്ഷാ പദ്ധതിക്ക് രൂപം കൊടുത്തിട്ടുണ്ട്. ഇത് നാളെ നടപ്പാക്കി തുടങ്ങും.

സമയപരിധി അവസാനിച്ചതിന് ശേഷം ഒരു നിയമലംഘകനെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് അസിസ്റ്റൻ്റ് ഡയറക്ടർ ജനറൽ ഓഫ് റെസിഡൻസി അഫയേഴ്സ് ബ്രിഗേഡിയർ മസീദ് അൽ മുതൈരി പറഞ്ഞു. എല്ലാ ​ഗവർണറേറ്റിലും കർശന പരിശോനകൾ നടത്തും. ഏകദേശം 4 മാസം നിയമലംഘകർക്ക് സമയം അനുവദിച്ചു. നിയമലംഘകരെ പിടികൂടിയാൽ നിയമനടപടികൾ സ്വീകരിച്ച് ഉടൻ തന്നെ രാജ്യത്തുനിന്ന് നാടുകടത്തുമെന്നും പിന്നീട് രാജ്യത്തേക്ക് പ്രവേശിക്കാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related News