വേലിയേറ്റം; ഖത്തറിലെ ശൈത്യകാല ക്യാമ്പുകകളിൽ വെള്ളം കയറി

  • 17/03/2021

ദോഹ: വേലിയേറ്റം സംഭവിച്ചതിനെ തുടർന്ന് ഖോർ അൽ ഉദെയ്ദ് പ്രദേശത്തെ ചില ശൈത്യകാല ക്യാമ്പുകകളിൽ വെള്ളം കയറി. ഇതേ തുടർന്ന് വാഹനങ്ങൾക്ക് നാശനഷ്ടം സംഭവിച്ചു. കഴിഞ്ഞദിവസമാണ് സംഭവം. ഈ പ്രത്യേക സാഹചര്യത്തിൽ ക്യാമ്പർമാരും സന്ദർശകരും സുരക്ഷയും സുരക്ഷാ ചട്ടങ്ങളും കർശനമായി പാലിക്കേണ്ടതുണ്ടെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ സീലൈൻ യൂനിറ്റിലെ പ്രകൃതി സംരക്ഷണ വകുപ്പിലെ അലി ഗാനിം അൽ ഹമീദി അറിയിച്ചു .

ഖോർ അൽ ഉദെയ്ദിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. ചില ക്യാമ്പർമാർ ഖത്തർ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകൾ അവഗണിച്ചിരുന്നു . വേലിയേറ്റം കടലിനു സമീപത്തെ ക്യാമ്പുകളെയും കാറുകൾ, സൈക്കിൾ, പോർട്ടകാബിനുകൾ എന്നിവയെയും ബാധിച്ചു.

കടൽ വെള്ളം 700 മീറ്ററോളം കരയിലെത്തിയതോടെ ചില വാഹനങ്ങൾ മുങ്ങുകയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാൻ കഴിഞ്ഞതുമില്ല. കടലിനു സമീപത്തെ ചില ക്യാമ്പുകൾക്ക് ഗുരുതരമായ നാശനഷ്ടമാണ് സംഭവിച്ചത്. ഖോർ അൽ ഉദെയ്ദിലും സീലൈനിലും ഇക്കാലയളവിൽ സന്ദർശകരുടെ എണ്ണം കൂടിയിട്ടുണ്ട് .

സ്ഥലപരിചയം കുറവാണെങ്കിൽ അപകടങ്ങൾക്ക് കാരണമാകും. നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനും സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിക്കുന്നതിനും അപകടങ്ങൾ തടയുന്നതിനുമായി പ്രദേശങ്ങളിൽ ശക്തമായ പട്രോളിങ് നടക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.

Related News