കൊറോണ : കുവൈത്തിൽ വെള്ളിയാഴ്ച മുതൽ ജുമാ നമസ്കാരവും പ്രഭാഷണവും താൽക്കാലികമായി നിർത്തിവയ്ക്കാൻ ഔക്കാഫ് മന്ത്രാലയം നിർദ്ദേശിച്ചു.

  • 13/03/2020

കുവൈറ്റ് : മിനിസ്ട്രി ഓഫ് എൻഡോവ്മെന്റ് ആൻഡ് ഇസ്‌ലാമിക് അഫയർസ് അതോറിറ്റിയുടെ ഫത്‌വയുടെ അടിസ്ഥാനത്തിൽ എൻ‌ഡോവ്‌മെൻറ് ആൻറ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിലെ അതോറിറ്റി ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം വെള്ളിയാഴ്ച മുതൽ ജുമാ നമസ്കാരവും പ്രഭാഷണവും അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്താൻ തീരുമാനിച്ചു. “എല്ലാവരും അവരുടെ വീടുകളിൽ പ്രാർത്ഥിക്കണം,” മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ചില പ്രത്യേക സാഹചര്യങ്ങളിൽ വെള്ളിയാഴ്ച പ്രാർത്ഥന നടത്താൻ പള്ളികളിൽ പോകാതിരിക്കാൻ അനുവാദമുണ്ടെന്ന് അവ്കാഫ് മന്ത്രാലയത്തിന്റെ ഫത്‌വയിൽ പറയുന്നുവെന്ന് ആരോഗ്യമന്ത്രി ഡോ. ബേസിൽ അൽ സബ പറഞ്ഞു. തന്റെ ട്വിറ്റർ അക്കൗണ്ടിൽ ഒരു ട്വീറ്റിൽ കൂട്ടിച്ചേർത്തു: “വിവിധ രാജ്യങ്ങളിൽ നിന്ന് കുവൈത്തിലെത്തിയ പൗരന്മാരിൽ പുതിയ കൊറോണ രോഗത്തിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു, അവരിൽ ചിലർ പത്ത് ദിവസം മുമ്പ് വന്നവരാണ്, ചിലരിൽ ഇതുവരെ ലക്ഷണങ്ങൾ കാണിച്ചിട്ടില്ല , അതുകൊണ്ടു അവരെ നിരീക്ഷിക്കാൻ കൂടുതൽ സമയം ആവശ്യമാണ്,അവർ മറ്റുള്ളവരുമായി ഇടപഴുകുന്നത് തടയേണ്ടതു് രാജ്യത്തിന്റെ സുരക്ഷക്ക് അത്യാവശ്യമാണ്.

Related News